അയിലൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻറെ ആഭിമുഖ്യത്തിൽ ഓണത്തിനൊരുമുറം പച്ചക്കറി കൃഷിക്ക് തുടക്കമായി. വിഷരഹിത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക, കുടുംബങ്ങളിൽ കാർഷിക സംസ്കാരം വളർത്തുക എന്നീ ലക്ഷ്യത്തോടെയുള്ള പദ്ധതിയാണിത്. അയിലൂർ പാളിയമംഗലത്തെ പച്ചക്കറി കർഷകനായ സുലൈമാന്റെ ഒന്നര ഏക്കർ സ്ഥലത്താണ് പദ്ധതിക്ക് ആരംഭം കുറിച്ചത്. അത്യുല്പാദന ശേഷിയുള്ള മുളക്, വഴുതന, പയർ, കുമ്പളം, മത്തൻ, വെള്ളരി എന്നിവയുടെ തൈകളാണ് നട്ടത്. പച്ചക്കറി തൈ നട്ടുകൊണ്ട് അയിലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിഘ്നേഷ് പഞ്ചായത്ത് തല ഉദ്ഘാടനം നിർവ്വഹിച്ചു.
Read MoreAuthor: ജോജി തോമസ്
തൃശ്ശൂരിൽ ബര്‍ത്ത്ഡേ പാര്‍ട്ടിക്കിടെ തര്‍ക്കം; കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു.
ബർത്ത് ഡേ പാർട്ടിക്കിടയിൽ പൂച്ചട്ടിയില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. നടത്തറ ഐക്യനഗര്‍ സ്വദേശി സതീഷ് (48) ആണ് കൊല്ലപ്പെട്ടത്. മൂന്നംഗ സംഘമാണ് സതീഷിനെ കൊലപ്പെടുത്തിയത്. മൂന്നു പ്രതികളും ഒല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പൂച്ചട്ടി ഗ്രൗണ്ടിന് സമീപം റോഡിലാണ് സതീഷ് വെട്ടേറ്റ്കിടന്നി രുന്നത്. അപകടമാണെന്ന് കരുതി നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ച് ആംബുലന്‍സില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചു. പ്രതികളും സതീഷും സുഹൃത്തുക്കളാണ്.
Read Moreധന്യൻ മാർ ഈവാനിയോസ് പിതാവിന്റെ ഓർമത്തിരുനാളും പദയാത്രയും മേഖലസംഗമവും ആഘോഷിച്ചു.
മലങ്കര കത്തോലിക്കാ സഭയുടെ പ്രഥമ മെത്രാൻ ധന്യൻ മാർ ഇവാനിയോസ് പിതാവിന്റെ 71-ാം ഓർമത്തിരുനാളും, പീച്ചി മേഖല സംഗമവും, പദയാത്രയും അടിപ്പെരണ്ട സെന്റ് മേരീസ് അമലഗിരി മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിൽ വച്ച് ആഘോഷിച്ചു.പീച്ചി മേഖലയുടെ നേതൃത്വത്തിൽ പത്ത് ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ ഒത്ത് ചേർന്ന് കയറാടി വിശുദ്ധ മദർ തെരസ കത്തോലിക്ക പള്ളിയിൽ നിന്നും ആരംഭിച്ച പദയാത്ര സെന്റ് മേരീസ് അമലഗിരി ദേവാലയത്തിൽ എത്തിച്ചേർന്നു.പദയാത്രയിൽ വള്ളിക്കുരിശുമായ് വന്ന വിശ്വാസികൾക്ക് സ്വീകരണം നൽകി.തുടർന്ന് മൂവാറ്റുപുഴ രൂപതാ അധ്യക്ഷൻ […]
Read Moreപോത്തുണ്ടി കനാൽ ബണ്ടിൽ നിന്നിരുന്ന മരം മോഷ്ടിച്ചു കടത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. പോത്തുണ്ടി നെല്ലിപ്പാടം സ്വദേശികളായ മുരുകൻ (44), സുമേഷ് (40), ശിവൻ (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നെന്മാറ പോത്തുണ്ടി കനാൽ ബണ്ടിൽ നിന്നിരുന്ന മരം മോഷ്ടിച്ചു കടത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. പോത്തുണ്ടി നെല്ലിപ്പാടം സ്വദേശികളായ മുരുകൻ (44), സുമേഷ് (40), ശിവൻ (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പോത്തുണ്ടി അള്ളിച്ചോട് ഭാഗത്തുള്ള 10000 രൂപയുടെ മരമാണ് കഴിഞ്ഞദിവസം മോഷണം പോയത്. പ്രതികളെ ആലത്തൂർ കോടതി റിമാൻഡ് ചെയ്തു.
Read Moreസർക്കാർ ജീവനക്കാർ തങ്ങളുടെ തൊഴിലിടങ്ങളില്‍ ഹാപ്പിയാണെന്ന് സർവേ . 30 ശതമാനം ഗെസറ്റഡ് ഉദ്യോഗസ്ഥരും 70 ശതമാനം നോണ്‍ ഗെസറ്റഡുമാണ് സർവ്വേയിൽ പങ്കെടുത്തത്.
സർക്കാർ ജീവനക്കാർ തങ്ങളുടെ തൊഴിലിടങ്ങളില്‍ ഹാപ്പിയാണെന്ന് സർവേ റിപ്പോർട്ട്. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ല കാര്യാലയമാണ് സർവേ സംഘടിപ്പിച്ചത്. കാക്കനാട് സിവില്‍ സ്റ്റേഷനിലെ തെരഞ്ഞെടുത്ത വിവിധ വകുപ്പുകള്‍ക്ക് കീഴിലെ 37 ഓഫിസുകളിലെ 246 ജീവനക്കാരില്‍നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. റിപ്പോർട്ട് കലക്ടർ എൻ.എസ്.കെ. ഉമേഷ് പ്രകാശനം ചെയ്തു.ഓരോ ഓഫിസിലെയും ആകെ ജീവനക്കാരില്‍ 20 ശതമാനത്തോളം പേർ സർവേയില്‍ പങ്കെടുത്തു. ഫാക്ടറീസ് ആൻഡ് ബോല്ലേഴ്സ് വകുപ്പ് ജില്ല കാര്യാലയത്തിലെ ഉദ്യോഗസ്ഥർക്കാണ് ഏറ്റവും സന്തോഷം. അഞ്ച് പോയന്റ് സ്കെയിലില്‍ 4.5 പോയന്റാണ് […]
Read Moreകർണാടകയിലെ മണ്ണിടിച്ചിൽ സൈന്യവും ചേർന്നുകൊണ്ടുള്ള അർജുനൻ വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. 98% മണ്ണ് നീക്കിയെങ്കിലും ലോറി കണ്ടെത്താനായില്ല!! തിരച്ചിൽ വീണ്ടും പുഴയിലേക്ക്
കർണാടകയിലെ മണ്ണിടിച്ചിൽ അർജുനൻ വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.റഡാർ സിഗ്നൽ ലഭിച്ചയിടത്ത് ലോറി കണ്ടെത്താനായില്ല!98% മണ്ണ് നീക്കിയെന്ന് കർണാടക റവന്യു മന്ത്രി പറഞ്ഞു.അന്വേഷണത്തിന്റെ ഭാഗമായിതിരച്ചിൽ വീണ്ടും പുഴയിലേക്ക്. ആശങ്കയോടെയും പ്രാർത്ഥനയോടെയും വീട്ടുകാരും നാട്ടുകാരും.
Read Moreമനുഷ്യക്കടത്തിലൂടെ ആസൂത്രിതമായി അവയവക്കച്ചവടം നടത്തുന്ന സംഘത്തിന്‍റെ പ്രവർത്തനം മണി ചെയിൻ മാതൃകയില്‍. സാധാരണക്കാരായ ദാതാവില്‍നിന്ന് മൂന്ന് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ നല്‍കി വാങ്ങുന്ന അവയവത്തിന് സ്വീകർത്താവില്‍നിന്ന് 30 മുതല്‍ 50 ലക്ഷം വരെയാണ് ഏജന്‍റുമാർ ഈടാക്കുന്നത്.
അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുത്തതിന് പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ഇതുവരെ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ അവയവക്കച്ചവടത്തിന് വേണ്ടിയുള്ള മനുഷ്യക്കടത്ത് വൻ വ്യാപാരമായി വളരുന്നു എന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. ഹൈദരാബാദ്, ബംഗളൂരു, പാലക്കാട് എന്നിവിടങ്ങളില്‍നിന്ന് അവയവദാനത്തിനായി ആളുകളെ ഇറാനിലേക്ക് കടത്തിയ കേസാണ് എൻ.ഐ.എ അന്വേഷിക്കുന്നത്. രാജ്യാന്തര ബന്ധമുള്ള ഇടപാടിന് പിന്നില്‍ ആശുപത്രികളടക്കം നിരവധി ഏജൻറുമാർ പ്രവർത്തിക്കുന്നതായും കോടികള്‍ മറിഞ്ഞതായും സൂചന ലഭിച്ചിട്ടുണ്ട്. പ്രധാനമായും കൊച്ചിയും ഹൈദരാബാദും കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. വിവിധ സംസ്ഥാനങ്ങളില്‍നിന്നായി നൂറിലധികം […]
Read Moreഅടിപ്പെരണ്ട മണ്ണാംകുളമ്പിൽ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനം കത്തിയതായി പരാതി.
അടിപ്പെരണ്ട മണ്ണാംകുളമ്പിൽ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനം കത്തിയതായി പരാതി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഉമൈബായുടെ വീടിന്റെ മുന്നിൽ നിന്ന വണ്ടിയാണ് കത്തിയത്. അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് തീയണച്ചു. നെന്മാറ പോലീസ് സ്ഥലത്തെത്തി അന്വേഷണം ഊർജിതമാക്കി.
Read Moreവീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനം കത്തിയതായി പരാതി. അടിപ്പെരണ്ട മണ്ണാംക്കുളമ്പിലാണ് സംഭവം.
അടിപ്പെരണ്ട മണ്ണാംക്കുളമ്പിൽ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനം കത്തിയതായി പരാതി. ഫയർഫോഴ്സ് ജീവനക്കാരും നാട്ടുകാരും ചേർന്ന് തീയ്യണച്ചു. നെന്മാറ പോലീസ് സ്ഥലത്തെത്തി അന്വേഷണം ഊർജ്ജിതമാക്കി.
Read Moreകർണാടകയിലെ മണ്ണിടിച്ചിൽ അപകടത്തിൽപെട്ട കോഴിക്കോട് സ്വദേശി ഡ്രൈവർ അർജുനെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു. 40 അംഗസംഘമാണ് തെരച്ചിലിന് നേതൃത്വം നൽകുന്നത്.
കർണാടകയിലെ മണ്ണിടിച്ചിലിൽ അപകടത്തിൽപെട്ട കോഴിക്കോട്സ്വദേശി ഡ്രൈവർ അർജുനെ കുറിച്ച് അഞ്ചാം ദിവസവും വിവരമില്ല! തിരച്ചിൽ ഇന്ന് വീണ്ടും തുടരുന്നു. കർണാടക ഷിരൂരിൽ ദേശീയപാതയിൽആയിരുന്നു സംഭവം. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോൾ നിരവധിപേർ മണ്ണിനടിയിൽ പെട്ടതായി സൂചനയുണ്ടെങ്കിലും മാത്രമാണ് കണ്ടെത്താനായത്. സംഭവ സ്ഥലത്തിനും തൊട്ടു താഴെയുള്ള ഗംഗാവലി അതിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ആദ്യദിനങ്ങളിലെ കരച്ചിൽ നദിയിൽ മാത്രമായി ഒതുങ്ങിപ്പോയതാണ് മണ്ണിനടിയിൽ അവരെ കണ്ടെത്താൻ തടസ്സമായതെന്ന് പരാതിയും ഉയർന്നിട്ടുണ്ട്.
Read More