Author: ജോജി തോമസ്

വയനാട് ഉരുൾപൊട്ടൽ; അവശ്യസാധനങ്ങളുടെ ശേഖരണം താത്കാലികമായി നിർത്തിവെച്ചു.ആയതിനാൽ നിലവിൽ സാധനങ്ങൾ അയക്കേണ്ടതില്ലെന്നും സഹായങ്ങൾ ദുരിതാശ്വാസനിധിയിലേക്ക് നൽകാനും മുഖ്യമന്ത്രിയുടെ ആഹ്വാനം.

വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് അവശ്യസാധനങ്ങളുടെ ശേഖരണം താത്കാലികമായി നിർത്തിവെച്ചു. വയനാട്ടിലേക്ക് നിലവിൽ സാധനങ്ങൾ അയക്കേണ്ടതില്ലെന്നും സഹായങ്ങൾ ദുരിതാശ്വാസനിധിയിലേക്ക് നൽകാനും മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം നല്കി.

Read More

കോട്ടയത്ത് ഓട്ടമത്സരത്തിനിടെ കുഴഞ്ഞു വീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു.

കോട്ടയം കരിപ്പൂത്തട്ട് ചേരിക്കൽ ലാൽ. സി. ലൂയിസിൻ്റെ മകൾ ക്രിസ്റ്റൽ (12) ആണ് മരിച്ചത്.ആർപ്പൂക്കര സെൻ്റ് ഫിലോമിന ഗേൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. കഴിഞ്ഞ ദിവസം സ്കൂളിലെ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ക്രിസ്റ്റൽ കുഴഞ്ഞുവീണത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി ഡോക്ടർമാർ പറഞ്ഞു.

Read More

കടബാധ്യതയിൽ കർഷകൻ ആത്മഹത്യ ചെയ്യുന്നു. ബാങ്കുകളിലെ വായ്പ തിരിച്ചടവ് പ്രതിസന്ധിയിലാക്കുന്നുവോ..?

നെന്മാറ കൈപ്പഞ്ചേരി ഇടിയംപൊറ്റയിൽ പരേതനായ പഴണിയാണ്ടിയുടെ മകൻ കർഷകനായ സോമൻ (59) ആത്മഹത്യ ചെയ്തു. കൃഷിമാത്രം ആശ്രയിച്ചു വരുന്ന സോമന് സാമ്പത്തിക ബാധ്യതയുള്ളതായി ബന്ധുക്കൾ. പല ബാങ്കിൽ നിന്നായി എടുത്ത വായ്പ കൃഷി നഷ്ടത്തെ തുടർന്ന് തിരിച്ചടവ് സാധ്യമാകാത്തതിനാലാണ് കർഷകനായ സോമൻ ആത്മഹത്യ ചെയ്തതെന്ന് മരണക്കുറിപ്പിൽ എഴുതി വച്ചിരിക്കുന്നു.സോമന്റെ വീടിനു സമീപമായി കൈപ്പഞ്ചേരി പാടശേഖരസമതിയിൽ സ്വന്തമായി ഒരേക്കറോളവും പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന മൂന്നേക്കർ നെൽ കൃഷിയും കഴിഞ്ഞ ഒന്നാംവിളയും രണ്ടാം വിളയും നാശനഷ്ടം വന്നു പോയതിൽ വായ്പ […]

Read More

പ്രധാനമന്ത്രി ശനിയാഴ്ച വയനാട്ടിലെത്തും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച‌ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിത പ്രദേശം സന്ദർശിക്കും. സംസ്ഥാനസർക്കാർ പ്രതിനിധികളും ദുരിതബാധിതരും അടക്കമുള്ളവരുമായി സംസാരിച്ചശേഷം പ്രത്യേക ദുരിതാശ്വാസ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയിലാണു കേരളം. സമാനതകളില്ലാത്ത വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിലും മോദി അനുകൂലമായി പ്രതി കരിക്കുമോയെന്നതും ആകാംക്ഷയാണ്. ദുരന്തമുണ്ടായ ഉടൻ മുഖ്യമന്ത്രി പിണറായി വിജയനെ പ്രധാനമന്ത്രി ടെലിഫോണിൽ വിളിച്ചു സഹായവാഗ്ദാനം അറിയിക്കുകയും പ്രതിനിധിയായി കേന്ദ്രസഹമന്ത്രി ജോർജ് കുര്യനെ വയനാട്ടിലേക്ക് അയ യ്ക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച‌ രാവിലെ ഡൽഹിയിൽനിന്നു പ്രത്യേക […]

Read More

പന്നിയങ്കര ടോൾ പ്ലാസക്ക് സമീപം നാലോളം വാഹനങ്ങൾ കൂട്ടിയിടിച്ചു. മുന്നിലായി പോയ വാഹനം ബ്രേക്ക് ചെയ്തതാണ് കൂട്ടിയിടിക്കു കാരണം. ഇന്ന് വൈകീട്ട് ഏഴിനായിരുന്നു സംഭവം.

പാലക്കാട് വടക്കഞ്ചേരി ദേശീയപാത പന്നിയങ്കര ടോൾ പ്ലാസക്ക് സമീപം നാലോളം വാഹനങ്ങൾ കൂട്ടിയിടിച്ചു. ഇന്ന് വൈകുന്നേരം 7 നാണ് അപകടം. മുന്നിലായി പോയിരുന്ന ചെറുവാഹനം ബ്രേക്ക് ചെയ്തതാണ് അപകടകാരണം. പോലീസും നാട്ടുകാരും ചേർന്ന് വാഹനഗതാഗതം പുനസ്ഥാപിച്ചു.

Read More

മലമ്പുഴ ഡാം നാളെ രാവിലെ 11 ന് തുറക്കും.

ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തുറന്നു വിടേണ്ട വെള്ളത്തിന്റെ ഒരു ഭാഗം കെഎസ്ഇബി യുടെ പവർ ജനറേഷനു വേണ്ടി ഉപയോഗപ്പെടുത്തുന്നതും, മൊത്തം തുറന്നു വിടുന്ന വെള്ളം പുഴയിലേക്ക് ഒഴുക്കുന്നതുമാണ്. ആയതിനാൽ പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Read More

വിവാഹം ഒന്നും ആയില്ലെ! എന്ന ചോദ്യം കേട്ട് മടുത്ത 45കാരൻ അയൽവാസിയെ കൊലപ്പെടുത്തി.

വിവാഹം ഒന്നും ആയില്ലെ! എന്ന ചോദ്യം വേണ്ട അംബാനെ.. ഇൻഡ്യോഷ്യയിൽ വടക്കൻ സുമാത്ര മേഖലയിലാണ് സംഭവം. പാർലിന്ദുഗൻ എന്ന 45കാരനാണ് 60 കാരനായ അസ്ഗിങിന് കൊലപ്പെടുത്തിയത്. വിവാഹം ഒന്നും ആയില്ലെ! എന്ന ചോദ്യം പലതവണ കാണുമ്പോൾ ആവർത്തിച്ചതോടെ പാർലിന്ദുഗനെ അരിശം കൂടിയതോടെയാണ് ആക്രമണം നടന്നത്. വീട്ടിൽ കയറിയാണ് അസ്ഗിം ആക്രമിച്ചത്. മരക്കഷ്ണം ഉപയോഗിച്ചായിരുന്നു ആക്രമണം. പരിക്കേറ്റ അസ്ഗിങിന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Read More

മഴ ദുരിതം: പോത്തുണ്ടി ജലസേചന കനാലുകൾ മണ്ണ് വന്നു നിറഞ്ഞു.

പ്രളയസമാനമായി പെയ്ത മഴയും ഉരുൾപൊട്ടലും ജലസേചന കനാലുകൾക്ക് കനത്ത നാശം. പോത്തുണ്ടി ജലസേചന പദ്ധതിയുടെ ഇടതു, വലതു പ്രധാന കനാലുകളിലും ഉപകനാലുകളിലും വിവിധ ഇടങ്ങളിലായി കല്ലും മണ്ണും മരങ്ങളും വന്ന് അടിഞ്ഞത് നീക്കംചെയ്യാൻ നല്ലൊരു തുക ചിലവുവരും. വനമേഖലയോട് ചേർന്ന് നിരവധി സ്ഥലങ്ങളിൽ ചെറുതും വലുതുമായ ഉരുൾപൊട്ടലും അമിതമായി ഒഴുകിയെത്തിയ മഴ വെള്ളവുമാണ് കനാലുകളിൽ മണ്ണുനിറഞ്ഞ് നികന്നു പോകാൻ ഇടയാക്കിയത്. കലാലുകളിലേക്ക് കുത്തിയൊലിച്ച് എത്തിയ വെള്ളപ്പാച്ചിൽ നിരവധി സ്ഥലങ്ങളിൽ കനാൽ ബണ്ടുകൾ മഴ വെള്ളത്തിൽ തകർന്നു പോവുകയും […]

Read More

ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി. തോമസിന്റെ ഭാര്യ ഷേര്‍ളി തോമസ് അന്തരിച്ചു.

കൊച്ചി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവാഴ്ച രാത്രിയോടെ ആയിരുന്നു മരണം. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 2 വരെ തോപ്പുംപടിയിലെ വീട്ടിൽ പൊതുദർശനത്തിനുശേഷം കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് പള്ളിയിൽ സംസ്കാരം നടത്തും.

Read More