Author: ജോജി തോമസ്
മഴ: പോത്തുണ്ടി ഡാമിൽ ജലനിരപ്പ് ഉയർന്നു.
പോത്തുണ്ടി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ രേഖപ്പെടുത്തി. കഴിഞ്ഞ രാത്രി 66 എം എം മഴ ലഭിച്ചു. 55 അടി സംവരണശേഷിയുള്ള പോത്തുണ്ടി ഡാമിൽ ജലനിരപ്പ് നിലവിൽ 48.42 അടിയായി ഉയർന്നു. ഡിസംബർ ഒന്നിന് 47.95 അടിയായിരുന്നു ജലനിരപ്പ്. ഞായറാഴ്ച 27 എം എം മഴയും ലഭിച്ചു. നിലവിൽ ജലസേചനത്തിനായി വലതു കര കനാലിലൂടെ 15.76 സെന്റീമീറ്റർ വെള്ളം വിതരണം നടത്തുന്നതിനിടെയാണ് ഡാമിൽ ജലനിരപ്പ് ഉയർന്നത്. കനാലുകളിലൂടെ ജലവിതരണം നടത്തുന്നതിനിടെ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നത് സാധാരണമല്ല. നവംബർ […]
Read Moreപാലക്കാട് അഹല്യ ആയുർവേദ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ തിരുവനന്തപുരം സ്വദേശിനിയായ വിദ്യാർത്ഥിനി.
കഞ്ചിക്കോട് അഹല്യ ക്യാമ്പസിലാണ് സംഭവം. തിരുവനന്തപുരം സ്വദേശി നിതയാണ്(20) മരിച്ചത്. അഹല്യ ക്യാമ്പസിലെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. കഞ്ചിക്കോട് അഹല്യ ആയുർവേദ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ വിദ്യാർഥിനിയായിരുന്നു. പോലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു.
Read Moreസംസ്ഥാനത്തെ സ്കൂളുകളിൽ ഇല്ലാത്ത അധികാരം ഉപയോഗിച്ച് അധ്യാപക രക്ഷാകർതൃ സമിതികളും (പിടിഎ) സ്കൂൾ മാനേജ്മെൻറ് കമ്മിറ്റികളും (എസ്എംസി) നടത്തുന്ന ഭരണം അവസാനിപ്പിക്കണം; വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
സംസ്ഥാനത്തെ സ്കൂളുകളിൽ ഇല്ലാത്ത അധികാരം ഉപയോഗിച്ച് അധ്യാപക രക്ഷാകർതൃ സമിതികളും (പിടിഎ) സ്കൂൾ മാനേജ്മെൻറ് കമ്മിറ്റികളും (എസ്എംസി) നടത്തുന്ന ഭരണം അവസാനിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രിയുടെ മുന്നറിയിപ്പ്. പി.ടി.എകളും എസ്.എം.സികളും നിക്ഷിപ്തമായ അധികാരങ്ങൾക്കപ്പുറം അധ്യയന-ഭരണ കാര്യങ്ങളിൽ ഇടപെട്ട് സ്കൂളുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി.സ്കൂൾ പി.ടി.എ കമ്മിറ്റികളുടെ പ്രവർത്തനം സംബന്ധിച്ച് പരാതികൾ ഉയരുന്നുണ്ട്. സ്കൂളിലെ പഠന പ്രവർത്തനങ്ങളും സമാധാന അന്തരീക്ഷവും വികസന പ്രവർത്തനങ്ങളും പൊതുജനങ്ങളും രക്ഷാകർതൃ സമൂഹവും ആഗ്രഹിക്കുന്ന രൂപത്തിൽ […]
Read Moreകുപ്പിവെള്ളത്തെ ഉയര്‍ന്ന അപകടസാധ്യതയുള്ള ഭക്ഷണ വിഭാഗമായി പ്രഖ്യാപിച്ച് എഫ്.എസ്.എസ്.എ.ഐ.
കുപ്പിവെള്ളത്തെ ഉയര്‍ന്ന അപകടസാധ്യതയുള്ള ഭക്ഷണ വിഭാഗമായി പ്രഖ്യാപിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ). പാക്കേജുചെയ്ത മിനറൽ വാട്ടറുകൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ നിന്ന് സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള നിർബന്ധിത വ്യവസ്ഥ ഒഴിവാക്കാനുള്ള സർക്കാർ ഒക്ടോബറിലെ തീരുമാനത്തെ തുടർന്നാണിത്.
Read More