മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ വീണക്ക്എതിരെ എസ്എഫ്ഐഒ കുറ്റപത്രത്തിലുള്ളത്ഗുരുതരകണ്ടെത്തലുകൾ.സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൻ്റെ മുഖ്യ ആസൂത്രകയാണ് വീണയെന്ന്എസ്എഫ്ഐഒ പറയുന്നു.എക്‌സാലോജിക് കമ്പനി തുടങ്ങിയതിന് ശേഷം വളർച്ച താഴോട്ടേക്കായിരുന്നുവെന്നും കുറ്റപത്രം വിശദീകരിക്കുന്നു.പ്രതിവർഷം 66 ലക്ഷം രൂപയുടെബാധ്യതയാണ് വീണയുടെ എക്‌സാലോജിക്കമ്പനിക്ക്ഉണ്ടായിരുന്നത്. സിഎംആർഎല്ലുമായിഇടപാട്തുടങ്ങിയതായിരുന്നു പിന്നീട് കമ്പനിയുടെമുഖ്യവരുമാനം. 2017 മുതൽ 2019 വരെ കാലയളവിൽ സിഎംആർഎല്ലുമായി ഇടപാടുകൾ നടത്തി. പ്രതിമാസം അഞ്ച്ലക്ഷം രൂപ സിഎംആർഎല്ലിൽ നിന്ന് വീണയുടെപേരിലെത്തി. കമ്പനിയുടെ പേരിലും മൂന്ന് ലക്ഷം രൂപ പ്രതിമാസമെത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു.