
അളുവശ്ശേരിയിൽ റോഡരികിലെ ഉണങ്ങിയ മരം വെട്ടി മാറ്റുന്നതിനിടെ മരക്കൊമ്പ് വീണ് കുരിശുപള്ളിയുടെ മേൽക്കൂരയിൽ തകർന്നു. അളുവശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് കുരിശുപള്ളിയുടെ മുകളിലേക്ക് ഉണങ്ങിയ മരക്കൊമ്പ് വീണതിനെ തുടർന്ന് മേൽക്കൂര, ചില്ലു കൂട്, പ്രധാന സ്ലാബ് മെഴുകുതിരി സ്റ്റാൻഡ് സൗരോർജ ലൈറ്റ് എന്നിവയാണ് തകർന്നത്. നെന്മാറ – പോത്തുണ്ടി റോഡിലെ ഉണങ്ങിയ മരങ്ങൾ പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ മുറിച്ചുമാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത്. കയർകെട്ടി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഒരു വശത്തേക്ക് വലിച്ചു മുറിച്ചു മാറ്റാനുള്ള ശ്രമത്തിനിടയാണ് കൊമ്പ് കുരിശുപള്ളിക്ക് മുകളിൽ വീണ് നാശം ഉണ്ടാക്കിയത്. മുപ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പള്ളി ഭാരവാഹികൾ പറഞ്ഞു. മേൽക്കൂര പുനർ നിർമ്മിച്ച് അറ്റകുറ്റപ്പണികൾ നടത്തി നടത്തിക്കൊടുക്കാമെന്ന് അധികൃതർ പറഞ്ഞതായി പള്ളിക്കമ്മിറ്റി പറഞ്ഞു.