കനത്ത മഴ; നെന്മാറയിൽ ദുരന്ത നിവാരണ അവലോകന യോഗം ചേർന്നു.

നെന്മാറ നിയോജക മണ്ഡലം ദുരന്തനിവാരണ അവലോകന യോഗം ചേർന്നു. കാലവർഷം ശക്തമാകുമ്പോൾ ഉണ്ടാകുന്ന ദുരന്തങ്ങളെ നേരിടാനുള്ള നടപടികളെ കുറിച്ച് യോഗം ചർച്ച ചെയ്തു. കെ. ബാബു. എംഎൽഎ യുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
ദുരന്ത നിവാരണ മുൻ നടപടികൾ എംഎൽഎ യോഗത്തിൽ വിശദീകരിച്ചു. ചിറ്റൂർ തഹസിൽദാർ സി. നാരായണൻ,
നെന്മാറ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് സി. ലീലാമണി അയിലൂർ, നെന്മാറ, പല്ലശ്ശേന, എലവഞ്ചേരി, മുതലമട, കൊടുവായൂർ, പുതുനഗരം, വടവന്നൂർ, നെല്ലിയാമ്പതി പഞ്ചായത്തുകൾ മഴക്കാല പൂർവ്വമായി സ്വീകരിച്ച നടപടികളും അത്യാവശ്യം വേണ്ട കരുതൽ വസ്തുക്കളും വിശദീകരിച്ചു. അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചു മാറ്റൽ, വൈദ്യുതി വിതരണം, കുടിവെള്ളം, ഗതാഗതം തുടങ്ങി ജാഗ്രത പുലർത്തേണ്ട വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. അത്യാഹിതമുണ്ടായാൽ മാറ്റിപാർപ്പിക്കേണ്ട സ്ഥലങ്ങൾ, സ്ഥാപനങ്ങൾ എന്നിവ കണ്ടെത്തി കത്തുകൾ നൽകാൻ നിർദ്ദേശിച്ചു. പഞ്ചായത്ത്‌ ട്രീ കമ്മിറ്റി നൽകുന്ന അപകടകരമായ മരവും കൊമ്പുകളും മുറിച്ചുമാറ്റാനും നിർദ്ദേശിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ, എകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളെ കുറിച്ചും ചർച്ച ചെയ്തു. നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ആംബുലൻസ്, ഡോക്ടർമാർ എന്നിവയുടെ സേവനം എന്നിവ ചർച്ച ചെയ്തു പരിഹാര മാർഗങ്ങൾ നിർദേശിച്ചു. പറമ്പിക്കുളം, നെല്ലിയാമ്പതി മേഖലകളിലേക്ക് മുൻകരുതലായി ആവശ്യമായ ഭക്ഷ്യവസ്തുക്കളും റേഷൻ സാധനങ്ങളും മേഖലയിൽ കരുതൽ സൂക്ഷിക്കാൻ നിർദ്ദേശിച്ചു. നെല്ലിയാമ്പതി മേഖലയിലേക്ക് രാത്രി യാത്ര നിരോധനം, കൊല്ലങ്കോട് മുതലമട മേഖലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മഴക്കാലത്ത് വേണ്ട ജാഗ്രത പോലീസ്, വനം വകുപ്പുകൾ കൈക്കൊള്ളാൻ നിർദ്ദേശിച്ചു. കൃഷി നാശമുണ്ടായൽ വിലയിരുത്താനും, വീട് നശിക്കുന്നവരുടെ ലിസ്റ്റ് വില്ലേജ് ഓഫീസറും പഞ്ചായത്ത് എൻജിനീയർമാരും ചേർന്ന് വിലയിരുത്തി അതിവേഗം ബന്ധപ്പെട്ടവരെ അറിയിക്കാനും നിർദ്ദേശിച്ചു. ഗതാഗത തടസ്സങ്ങളും അപകട ഭീഷണിയും ഒഴിവാക്കാൻ മരം മുറി യന്ത്രങ്ങൾ പഞ്ചായത്തുകളോട് വാങ്ങാനും നിർദ്ദേശം നൽകി. പഞ്ചായത്തുകളിൽ
ആർ. ആർ. ടി കൾ രൂപീകരണം,
പഞ്ചായത്ത്‌, റവന്യു, വനം, കൃഷി, ആരോഗ്യം, പോലീസ്, പൊതുമരാമത്ത്, കെ. എസ്. ഇ. ബി, ജലഅതൊറിട്ടി, ജലസേചനം, വില്ലേജ് ഓഫിസർമാർ തുടങ്ങിയ വിവിധ വകുപ്പ് ഉദോഗസ്ഥർ പങ്കെടുത്തു.