Breaking News:
തൃശൂർ മുപ്ലിയത്ത് വനം ഉദ്യോഗസ്ഥർ മാനിറച്ചിയെന്ന് തെറ്റിദ്ധരിച്ച് പിടികൂടിയത് പോത്തിറച്ചി. 35 ദിവസത്തിനു ശേഷം മാനിറച്ചിയല്ലെന്ന് ഫൊറൻസിക് ലാബിൽനിന്നുള്ള ഫലം. ഇതിനിടെ അറസ്റ്റിലായ സുജേഷിന്റെ ഭാര്യ വിവാഹമോചനവും നേടി. അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിൻ്റെ ഏക ആശ്രയമായ സുജേഷിൻ്റെ ജീവിതം കള്ളക്കേസിൽ കുടുങ്ങിയതോടെ പ്രതിസന്ധിയിലായി.
നീറ്റ് യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഇടുക്കി പീരുമേട്ടില്‍ വനത്തില്‍വച്ച് മരിച്ച ആദിവാസി സ്ത്രീ സീതയുടെ മരണം കൊലപാതകം. പോസ്റ്റ്മോര്‍ട്ടം പരിശോധനയിലാണ് നിര്‍ണായക കണ്ടെത്തല്‍. തോട്ടാപ്പുര ഭാഗത്ത് താമസിച്ചിരുന്ന സീത(42) ആണ് മരിച്ചത്. വനത്തിൽ വച്ച് കാട്ടാന ആക്രമിച്ചു എന്നാണ് ഭർത്താവ് ബിനു പറഞ്ഞിരുന്നത്. ഇയാൾ പോലീസ് കസ്റ്റഡിയിലുണ്ട്.
കോയമ്പത്തൂരിൽ നിന്ന് കേരളത്തിലേക്കു വരികയായിരുന്ന കാർ തടഞ്ഞ് 1.25 കിലോ സ്വർണവും 60,000 രൂപയും കവർന്നു. എട്ടിമട മാകാളിയമ്മൻ ക്ഷേത്രത്തിനു സമീപം തൃശൂർ സ്വദേശിയുടെ കാറിനു മുന്നിലേക്ക് ലോറി കുറുകെയിട്ട് വാഹനം തടഞ്ഞ് 5 പേർ അടങ്ങിയ സംഘം കാറിലേക്കു കയറി. തൃശൂർ ജെ.പി ജ്വല്ലറി ഉടമ ജയ്സൻ ജേക്കബ്, സഹായി വിഷ്ണു എന്നിവരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഇറക്കി വിട്ട ശേഷം കാറുമായി കടന്നു കളഞ്ഞു. ഇന്ന് രാവിലെ 8 നാണ് സംഭവം. പോലീസ് അന്വേഷണം ഊർജിതമാക്കി.
കണ്ണൂർ ബിഷപ് ഹൗസിൽ കയറി വൈദികനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. അഡ്മിനിട്രേറ്റർ ഫാദർ ജോർജ് പൈനാടത്തിനെയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. ധനസഹായം ചോദിച്ചെത്തിയ കാസർകോട് സ്വദേശി മുഹമ്മദ്മുസ്തഫയാണ് അറസ്റ്റിലായത്.