വധൂവരന്മാർക്കായി ഒരുക്കിയ കൂളറിനു മുൻപിൽ വരൻ്റെ കൂടെ വന്ന ചില പുരുഷന്മാർ ഇരുപ്പുറപ്പിച്ചു. ആ ഇരിപ്പിടങ്ങൾ വധൂവരന്മാർക്കായി ഒരുക്കിയതാണെന്നും അവിടെ നിന്നും മാറിയിരിക്കണമെന്നും വധുവിന്റെ കൂട്ടർ വരന്റെ കൂട്ടരെ അറിയിച്ചു. എന്നാൽ അവിടെ നിന്നു മാറിയിരിക്കാൻ വരന്റെ കൂട്ടർ തയാറായില്ല. തുടർന്ന് പ്രദേശവാസികളായ ഒരു കൂട്ടം ചെറുപ്പക്കാരും വരന്റെ കൂട്ടരോടൊപ്പം ചേർന്ന് തർക്കം കൊഴിപ്പിച്ചു. തർക്കത്തിനിടയിൽ പരസ്പരം പോർവിളി നടത്തിയ ഇരുകൂട്ടരും കല്യാണപ്പന്തലിൽ അലങ്കരിച്ച കസേരകളും പാത്രങ്ങളുമെടുത്ത് പരസ്‌പരം ഏറുതുടങ്ങി. അങ്ങനെ മാംഗല്യം തധു നാനെ നാ..😀