പാലക്കാട്ടെ മുതിർന്ന മാധ്യമ പ്രവർത്തകൻ ടൈംസ് ഓഫ് ഇന്ത്യയുടെ ലേഖകൻ ജി പ്രഭാകരൻ
വാഹനാപകടത്തിൽ മരണപ്പെട്ടു.
?????.
ദി ഹിന്ദുവിന്റെ പാലക്കാട് ജില്ലാ ലേഖകൻ എന്ന നിലയിൽ ഏറെക്കാലം പ്രവർത്തിച്ച ശേഷം ടൈംസ് ഓഫ് ഇന്ത്യയുടെ ലേഖകനായാണ് അദ്ദേഹം നിലവിൽ പ്രവർത്തിച്ചിരുന്നത്.*
തിരുവനന്തപുരത്ത് കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന കമ്മറ്റിയിൽ പങ്കെടുക്കുന്നതിനായി
അമൃത എക്സ്പ്രസ്സിൽ യാത്ര ചെയ്യാനായി വീട്ടിൽ നിന്നും ഇന്നലെ രാത്രി 9 മണിക്ക് സ്‌കൂട്ടറിൽ ഒലവക്കോട്ടേയ്ക്ക് പോവുകയായിരുന്ന പ്രഭാകരൻ സഞ്ചാരിച്ചിരുന്ന വാഹനം പുതിയപാലത്തു വെച്ചാണ് അപകടത്തിൽ പെട്ടത്. ഇദ്ദേഹത്തെ ഇടിച്ച വാഹനം നിർത്താതെ പോയി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല പാലക്കാട് ജില്ലയുടെ സാമൂഹ്യ, രാഷ്ട്രീയ, വികസന രംഗത്തെ ചലനങ്ങൾ സൂക്ഷ്മമായി നോക്കിക്കണ്ട പത്രപ്രവർത്തകനായിരുന്നു അദ്ദേഹം. ഡൽഹിയിലും കുറേക്കാലം പ്രവർത്തിച്ചു. പ്രസ് കൗൺസിൽ അംഗമായും പ്രവർത്തിച്ചിരുന്നു. കേരള ജേർണലിസ്റ്റ് യൂണിയന്റെ നേതൃനിരയിലെ നിറ സാന്നിധ്യമായിരുന്നു പ്രഭകരൻ പത്രപ്രവർത്തനരംഗത്ത് നാളിതു വരെ പ്രഭാകരൻ നടത്തിയ പ്രവർത്തനങ്ങൾ എന്നും കേരള സമൂഹം
ഓർക്കപ്പെടും. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഭാര്യ : വാസന്തി പ്രഭാകരൻ. മക്കൾ : നിഷ, നീതുറാണി. മരുമകൻ : പ്രഭുരാമൻ സംസ്ക്കാരം പിന്നീട്.
