Month: December 2024
ഗതാഗത നിയന്ത്രണം.. മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിൽ വട്ടേക്കാട് സംഗമം ഓഡിറ്റോറിയം മുതൽ പൊള്ളാച്ചിറോഡ് വിനായകൻ കോവിൽ കവലവരെയുള്ള ഭാഗത്ത് അറ്റകുറ്റപ്പണി നടത്തുന്നതിനാൽ ഇന്നു മുതൽ അടുത്ത അഞ്ചുദിവസത്തേക്ക് ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം.
കൊല്ലങ്കോട് കോവിലകം മുക്ക് ടൗൺ ഭാഗത്തേക്കുള്ള റോഡിന്റെ ഒരുഭാഗം ബ്ലോക്ക് ചെയ്ത് മറുഭാഗത്തുകൂടി (വൺവേ) നെന്മാറ ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടുന്ന രീതിയിലാകും നിയന്ത്രണം. ഈ സാഹചര്യത്തിൽ നെന്മാറ ഭാഗത്തുനിന്നുവരുന്ന കൊല്ലങ്കോട്ടേക്കുള്ള വാഹനങ്ങൾ കോവിലകമൊക്കിൽനിന്ന് ഇടത്തോട്ടുതിരിഞ്ഞ് ആലമ്പള്ളം ചപ്പാത്തുവഴിയോ, പയ്യലൂർ മൊക്കിൽനിന്ന് വലത്തോട്ടുതിരിഞ്ഞ് കാച്ചാംകുറുശ്ശി-നെന്മേനി വഴിയോ സഞ്ചരിക്കണമെന്ന് അധികൃതർ അറിയിച്ചു. കൊല്ലങ്കോട്ടുനിന്ന് നെന്മാറ, എലവഞ്ചേരി, പല്ലശ്ശന ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾക്ക് പതിവുപോലെ പ്രധാനപാതയുടെ ഒരുവശത്തുകൂടി യാത്രതുടരാം.
Read Moreകാണാതായ വീട്ടമ്മയെ കണ്ടെത്തുന്നതിനായി വനമേഖലയിൽ ഡ്രോൺ തിരച്ചിൽ.
കാണാതായ വീട്ടമ്മയെ കണ്ടെത്തിയില്ല. 21ദിവസമായിട്ടും വിവരം ലഭിച്ചില്ല. ഒലിപ്പാറ പൈതല പരേതനായ കറുപ്പന്റെ ഭാര്യ തങ്ക (70) യെയാണ് നവംബർ 18ന് നെന്മാറ കണിമംഗലത്തെ വാടകവീട്ടിൽ നിന്നും ഇറങ്ങിപ്പോയ തങ്കയെ കാണാനില്ലെന്ന് മകൾ ചന്ദ്രിക നെന്മാറ പോലീസിൽ പരാതി നൽകിയിരുന്നു. കാണാതായ നാൾ മുതൽ പ്രാദേശിക സാമൂഹ്യ മാധ്യമ കൂട്ടായ്മകളിലും മറ്റും ഫോട്ടോ സഹിതം പ്രദേശവാസികൾ അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് അയിലൂർ പഞ്ചായത്തിലെ പൂഞ്ചേരി ഭാഗത്ത് ടാപ്പിംഗ് തൊഴിലാളികളും പ്രദേശ വാസികളും റബ്ബർ തോട്ടത്തിന് സമീപത്തുകൂടെ തങ്കയോട് […]
Read Moreകാട്ടാന ഭീഷണി : വനം വകുപ്പ് യോഗം വിളിച്ചു.
നെന്മാറ പഞ്ചായത്തിലെ മലയോര മേഖലയിൽ കാട്ടാന കൃഷി നാശം ഉണ്ടാക്കിയത് ചർച്ച ചെയ്യാൻ യോഗം ചേർന്നു. നെല്ലിയാമ്പതി വനം റേഞ്ച് പോത്തുണ്ടി സെക്ഷന്റെ നേതൃത്വത്തിലാണ് നെന്മാറ പഞ്ചായത്ത് ഓഫീസിൽ ജനപ്രധിനിധികളുടെയും, കർഷകരുടെയും, വനം അധികൃതരുടെയും യോഗം ചേർന്നത്. വന്യ മൃഗങ്ങൾ ജനവാസ, കൃഷിയിടങ്ങളിൽ എത്തുന്നത് തടയാൻ മേഖലയിൽ സൗരോർജ വേലി വിപുലമാക്കും, ആർ, ആർ.ടി (ദ്രുത പ്രതികരണ സേന ) യുടെ സേവനം വിപുലമാക്കും, കട്ടിൽ വന്യ മൃഗങ്ങൾക് കുടി വെള്ള സൗകരമൊരുക്കും. കാട്ടാനയെ പ്രതിരോധിക്കാൻ നെന്മാറ, […]
Read Moreമുണ്ടക്കൈ -ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തം മുഖ്യമന്ത്രി കള്ളം പറയുന്നു. സംസ്ഥാനം മെമ്മോറാണ്ടം നൽകിയത് ദുരന്തം ഉണ്ടായി 100 ദിവസം കഴിഞ്ഞെന്ന് പ്രകാശ് ജാവഡേക്കർ.
മുണ്ടക്കൈ -ചൂരൽമല ഉരുൾപ്പൊട്ടൽ സംഭവം മുഖ്യമന്ത്രി കള്ളം പറയുന്നു. സംസ്ഥാനം മെമ്മോറാണ്ടം നൽകിയത് ദുരന്തം ഉണ്ടായി 100 ദിവസം കഴിഞ്ഞെന്ന് പ്രകാശ് ജാവഡേക്കർ.
Read More