വയനാട്ടില്‍ യു.ഡി.എഫും എൽ.ഡി.എഫും ആഹ്വാനം ചെയ്ത ഹർത്താല്‍ ഇന്ന്.
Read Moreട്രേഡിങ് സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസിയാണെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ ട്രേഡിങിലൂടെ 45 ലക്ഷം തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. പാലക്കാട് കൊല്ലങ്കോട് സ്വദേശിനി ഹിതകൃഷ്ണയാണ് (30) പിടിയിലായത്.
ആറ്റിങ്ങൽ ഇടയ്ക്കോട് സ്വദേശിയായ കിരൺ കുമാറിൽ നിന്ന് പണം തട്ടിയകേസിലാണ്അറസ്റ്റ്. കൊച്ചിയിൽപ്രവർത്തിക്കുന്ന അക്യൂമെൻ ക്യാപിറ്റൽ മാർക്കറ്റ്ഇന്ത്യ ലിമിറ്റഡ് എന്ന ട്രേഡിങ് സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസിയാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 2022 ഏപ്രിൽ 30ന് പരാതിക്കാരന്റെ ആറ്റിങ്ങലിലെ വീട്ടിൽ വച്ച് ഓൺലൈൻ ട്രേഡിങിന്റെ ഡെമോ കാണിച്ച ശേഷം ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് ബാങ്ക് അക്കൌണ്ട് വഴി പണം വാങ്ങിയത്. ഹിത തട്ടിപ്പിലൂടെ നേടിയ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreകത്തോലിക്കാ സഭയ്ക്കെതിരെ അപകീര്‍ത്തി വിഡിയോ; സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ യൂട്യൂബര്‍ക്ക് സസ്പെന്ഷൻ.കെഎംഎംഎല്‍ മിനറല്സപ്പറേഷന് യൂണിറ്റിലെ കമ്യൂണിസ്റ്റ് ആന്റ് പബ്ലിക് റിലേഷന്‍ മാനേജരായിരുന്നു അനില്‍മുഹമ്മദ്.
കൊല്ലം: കത്തോലിക്കാ സഭയ്ക്കും പുരോഹിതന്മാര്ക്കുമെതിരെ അപകീര്‍ത്തികരമായ വീഡിയോകള്‍ യൂട്യൂബ് ചാനല്‍ വഴി പ്രചരിപ്പിച്ച കെഎംഎംഎല്‍ കമ്യൂണിറ്റി ആന്റ് പബ്ലിക് റിലേഷന്‍ മാനേജര്‍ അനില്‍ മുഹമ്മദിന് സസ്പെന്ഷന്. അപകീര്‍ത്തികരമായ ഉള്ളടക്കത്തോടെ ജങ്ഷന് ഹാക്ക്, അനില്‍ ടോക്സ് എന്നീ യൂട്യൂബ് ചാനലുകള്‍ വഴി അവഹേളനപരമായ വീഡിയോകള്‍ പ്രചരിപ്പിച്ചതിനെതിരെ കൊല്ലം രൂപതാ ബിഷപ്പ് ഹൗസ് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയെത്തുടര്‍ന്നാണ് സസ്പെന്ഷന്.
Read Moreസ്വകാര്യ ബസിൽ തോക്കിൻ തിരകൾ; പോലീസ് അന്വേഷണം ആരംഭിച്ചു.
സ്വകാര്യ ബസിൽ നിന്നും തോക്കിൻ തിരകൾ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വിരാജ്പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസിൽ മൂന്ന് പെട്ടികളിലായിട്ടാണ് തിരകൾ കണ്ടെത്തിയത്. കൂട്ടുപുഴ ചെക്പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. പിന്നീട് പോലീസിന് കൈമാറി. തിരകൾ കൊണ്ടുവന്നത് ആരെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
Read Moreനെന്മാറ ഇരട്ടക്കൊലപാതകം.. സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ല!! പൊലീസിന്റെ വീഴ്ച കാരണമാണ് തങ്ങള്‍ അനാഥരായതെന്നും, തങ്ങളെ സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനുണ്ടെന്നും, ചെന്താമരയ്ക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കണമെന്നും, ചെന്താമരയ്ക്ക് വധശിക്ഷതന്നെ ലഭിക്കണമെന്നുമാണ് തങ്ങളുടെ ആവശ്യമെന്നും സുധാകരന്റെ മക്കള്‍.
സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് നെന്മാറയില് ചെന്താമര കൊലപ്പെടുത്തിയ സുധാകരന്റെ മക്കള്‍. പൊലീസിന്റെ വീഴ്ച കാരണമാണ് തങ്ങള്‍ അനാഥരായത്. തങ്ങളെ സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനുണ്ട്. ചെന്താമരയ്ക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കണമെന്നും സുധാകരന്റെ മക്കള്‍ പറഞ്ഞു.ചെന്താമരയ്ക്ക് വധശിക്ഷതന്നെ ലഭിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും സുധാകരന്റെ മക്കള്‍ പറഞ്ഞു. ഭയം കൊണ്ടാണ് സാക്ഷികളില്‍ പലരും മൊഴിമാറ്റി പറയുന്നത്. ചെന്താമരയ്ക്ക് ജാമ്യം നല്‍കുന്നത് തങ്ങളുടെ ജീവന് ഭീഷണിയാണെന്നും സുധാകരന്റെ മക്കള്‍ വ്യക്തമാക്കി. നെന്മാറ ഇരട്ടക്കൊലക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് […]
Read More